Monday 15 July 2013

ബഹദൂര്‍ഷാ സഫര്‍ [1775-1862]



അവസാന മുഗള്‍ ചക്രവര്‍ത്തി. കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച മഹാമനസ്കന്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ ബര്‍മയിലെ റങ്കൂണിലേക്ക് നാട് കടത്തി. മരണവും അവിടെയായിരുന്നു. പുത്രന്മാരെയും ബന്ധുക്കളെയും അദ്ദേഹത്തിന്റെ കണ്മുന്‍പില്‍ വച്ചു ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തി. തീര്‍ത്തും ദുഃഖ ഭരിതമായ ജീവിതം. അതിനാല്‍ അദ്ദേഹത്തിന്റെ കവിതകളും ശോക സാന്ദ്രമായി മാറി. മുഹമ്മദ്‌ റഫി, മെഹ്ദി ഹസ്സന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്

No comments:

Post a Comment