Monday 22 July 2013

ചിട്ടി ആയി ഹേ

ചിട്ടി ആയി ഹേ

ആലാപനം: പങ്കജ് ഉദാസ്‌
ആധുനിക കാലത്ത് ഗസലിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ഗായകന്‍.
‘നാം’ എന്നാ സിനിമയില്‍ അദ്ദേഹം ഈ ഗീതം പാടി അഭിനയിച്ചു.
രചന: ആനന്ദ് ബക്ഷി.


ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേ
ചിട്ടി ആയി ഹേ വതന്‍ സെ
ചിട്ടി ആയി ഹേ.
ബഡെ ദിനോം കേ ബാദ്
ബേ വതനോം കൊ യാദ്
വതന്‍ കീ മിട്ടി ആയി ഹേ.

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ യെ പൈഗാം ലിഖാ ഹേ
ഓ പര്‍ദേശ് കൊ ജാനേ വാലെ
ലൌട്ട് കെ ഫിര്‍ ന ആനെ വാലെ
സാത് സമന്ധര്‍ പാര്‍ഗയാ തൂ
ഹംകോ സിന്ദാ മാര്‍ഗയാ തൂ
ഖൂന്‍ കി രിശ്താ തോട് ഗയാ തൂ
ആഖ് മേ ആസൂ ചോട് ഗയാ തൂ

കം ഖാതെ ഹേ കം സോതെ ഹേ
ബഹുത് സിയാദാ ഹാം രോതെ ഹേ


ശൂനി ഹോഗയി ഷഹര്‍ കി ഗലിയാം
കാട്ടെ ബന്‍ ഗയി ബാഗ് കി കലിയാം
കെഹ്തെ ഹേ സാവന്‍ കി ജൂലെ
ഭൂല്‍ ഗയാ തൂ ഹം നഹി ഭൂലെ
തേരേ ബിന്‍ ജബ് ആതി ദിവാലി
ദീപ് നഹി, ദില്‍ ജലേ ഹേ ഖാലി
തേരേ ബിന്‍ ജബ് ആയെ ഹോളി
പിച്കാരി സെ ചൂട്ടി ഗോലി
പീപല്‍ ശൂനാ പന്‍ഗട്ട് ശൂനാ
ഘര്‍ ശംശാന് കാ ബനാ നമുനാ
ഫസല്‍ കട്ടി ആയി ബര്സാതി
തേരാ ആനാ രഹ്ഗയാ ബാകി

പെഹലെ ജബ്തൂ ഖത് ലിഖ്താ ഥാ
കാഗസ് മേ ചെഹരാ ദിഖ്താ ഥാ
ബന്ദ് ഹുവാ യെ മേല്‍ ഭി അബ്തോയെ
ഖതം ഹുവാ യെ ഖേല്‍ ഭി അബ് തോ
ഡോളി മേ ജബ് ബൈട്ടി ബഹനാ
രസ്താ ദേഖ് രഹേ ഥേ നേനാ

മേ തോ ബാപ് ഹു മേരാ ക്യാ ഹേ
തേരി മാ കാ ഹാല്‍ ബുരാ ഹേ
തേരി ബീവി കര്‍തി ഹേ സേവാ
സൂരത് സെ ലഗതി ഹേ ബേവാ

തൂനേ പൈസാ ബഹുത് കമായാ
ഇസ്‌ പൈസ നെ ദേശ് ചുടായാ
പഞ്ചി പിഞ്ച്രാ തോട് കെ ആജാ
ദേശ് പരായാ ചോദ്കെ ആജാ
ആജാ ഉമര്‍ ബഹുത് ഹേ ചോട്ടി
അപ്നെ ഘര്‍ മേ ഭീ ഹേ റോട്ടി.....





കത്ത് വന്നെത്തി


ഒടുവിലിതാ കുറിമാനം വന്നു
തരള ചിത്തന്‍ ഞാന്‍ എഴുത്തു കൈപ്പറ്റി
കുറുകുമോര്‍മ്മകള്‍ നിറയും കത്തിന്
പിറന്ന മണ്ണിന്റെ ഗൃഹാതുര ഗന്ധം
സര്‍വ്വ വരികള്‍ക്കും മീതെ
പ്രിയത്തിലെന്‍ നാമം കുറിച്ചിരിക്കുന്നു
പിറന്ന നാട് വിട്ടകലെ വാഴുന്ന
പരദേശിക്കിനി മടക്കമില്ലയോ?
കടലേഴും താണ്ടി കടന്നു പോയി നീ
പിടയുന്നു പ്രാണന്‍ നീ പിരിഞ്ഞ നോവിനാല്‍
പ്രവാസിയാകാന്‍ മുറിച്ചു നീ
സുഹൃദ് ചരടുകള്‍, രക്ത ബന്ധത്തിന്‍ കെട്ടും
കണ്‍ തടങ്ങളിലശ്രുകണം പകര്‍ന്ന്നു നീ
വിദൂര ദിക്കോര്‍ത്തു ഗമിച്ചതല്ലയോ
വിരഹ ദുഖത്താല്‍ കുറച്ചു ഭക്ഷണം
കുറഞ്ഞൂ നിദ്രയും
അതി ദീര്‍ഘ നേരം വിലപിപ്പൂ ഞങ്ങള്‍

നീ പിരിഞ്ഞ ശോകത്താല്‍
തെരുവുകള്‍ ശൂന്യം
കറുത്തു പോയ്‌ തോട്ടം കരിഞ്ഞു പുഷ്പങ്ങള്‍
മറന്നുവോ സര്‍വ്വം നീ മറക്കില്ല ഞങ്ങളൊന്നുമേ
നിന്നഭാവത്തിലെത്തി ഹോളി, ദീപാവലി
എരിയുന്നീല ദീപം, കത്തുന്നതീ
ഹൃദയങ്ങള്‍ മാത്രം, കടവ് ശൂന്യമായ്
അരയാല്‍ ചുവടും ശൂന്യമായ്
ഋതുക്കള്‍ മാറുന്നു വൈശാഖ ദിനം പിറക്കുന്നു
നിന്‍ വരവെപ്പോളതസംഭവ്യ സ്വപ്നമോ?

തുടക്കത്തില്‍ നീ അയച്ച കത്തുകള്‍
തുടുത്ത നിന്‍ മുഖം പ്രതിഫലിപ്പിച്ചു
അരിയ സ്നേഹം വഴിയുമത്തരം
ലിഖിതങ്ങളിപ്പോള്‍ എവിടെ മാഞ്ഞു പോയി
വഴിയില്‍ കണ്ണ് നട്ടിരിപ്പൂ മഞ്ചലില്‍
നിന്നിളയ സോദരി നിന്‍ വരവിനായ് പേര്‍ത്തു
കരഞ്ഞും മിഴി തുറന്നും നിത്യം

ഞാനോ നിന്നച്ഛന്‍ സ്വയമെന്തുരക്കുവാന്‍
നിന്‍ മാതാവിന്‍ നില മോശം
സഹ ധര്‍മ്മിണി, നിന്റെ ചുവരില്‍ തൂക്കിയ
ചിത്രത്തില്‍ നോക്കി മിഴി തുടച്ചിരിക്കുന്നു.

പരദേശ മണ്ണില്‍ സ്വരൂപിച്ച ധനം
മുഴുക്കെ നീ നാട്ടില്‍ അയച്ചതു സത്യം
കനകക്കൂമ്പാരമിതുമതിയിനി
പണക്കണക്കുകള്‍ കളഞ്ഞു പോരിക,
വരിക നാടിന്റെ തുടിപ്പിലെക്ക് നീ!
ഗ്രഹിക്ക, അതി ഹ്രസ്വം ഭുവന ജീവിതം

അന്നത്തെയപ്പമിപ്പുരയിലും ലഭ്യം....




No comments:

Post a Comment